Tuesday, December 6, 2011

മാറ്റം


ഒരു നിമിഷത്തേക്ക് 
എന്റെ ശ്വാസവും 
ഹൃദയമിടിപ്പും 
നിന്ന് പോകുന്നു 
മങ്ങിയ കാഴ്ചയില്‍ 
ഒരു മനുഷ്യന്‍ 
തല തല്ലി മരിക്കുന്നു 
പൊള്ളയായ വാക്കില്‍ 
കഥയും കവിതയും 
വെന്തുരുകുന്നു 
ചീകി മിനുക്കിയ 
മുടികള്‍ക്കിടയില്‍ 
ഒരു വെളുത്ത മുടി 
അപ്രിയ ചിന്തയില്‍ 
നരച്ച മുടി വീണ്ടും വീണ്ടും 
തികട്ടിവരുന്നു 

പടച്ചവന്‍


കാതുകള്‍ക്ക് മുകളില്‍ 
നിശബ്ദതയുടെ വാതിലുകള്‍ 
കൊട്ടിയടച്ചു കൊണ്ട് 
അവന്‍, ഇന്ന് 
ജന്മം കൊള്ളുന്നു 
രണ്ടു നിശ്വാസങ്ങള്‍ക്കിടയില്‍ 
അരങ്ങൊഴിയുമ്പോള്‍
അങ്ങ്, തെരുവില്‍ 
വഴിയോര കാഴ്ച്ചകള്‍ മാഞ്ഞുപോകുന്നു 
കടം വാങ്ങിയ ശയ്ത്യകാലം 
അതിനുള്ളിലെ തണുത്ത സ്വപ്‌നങ്ങള്‍ 
ആത്മഹര്‍ഷത്തിന്റെ ലാവാ പ്രവാഹം 
പകലോടുങ്ങുന്നു   
ഉറക്കം കണ്‍ പോളകള്‍ക്കിടയില്‍   
മുത്തായി ഒളിച്ചുവച്ചപ്പോള്‍ 
മനസ്സിനെ വേട്ടയാടാനായി
അരൂപിയായി ആത്മരതി 
ഇന്ന്
ഞാനും അവനും
കൂട്ടുകാര്‍ 


                           വിപിന്‍ വില്‍‌സണ്‍   

Saturday, October 29, 2011

മനുഷ്യ പ്രതിമകള്‍


മനുഷ്യ പ്രതിമകള്‍

by Vipin Wilson on Saturday, October 22, 2011 at 12:19am
          ഇന്ന് രാവിലെ അലസതയോട്‌ യുദ്ധം വെട്ടി വിശക്കുന്ന വയറിനോട് നീതി കാണിക്കാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍, മുറ്റത്ത്‌ ഇന്നലത്തെ ചര്‍ദ്ദി കാക്കകള്‍ കൊത്തി പെറുക്കുന്നു. ബാക്കിയായ ചോറു പറ്റുകളുടെ കൂടെ ഒരു ഓര്‍മ കറുത്ത് ഇരുണ്ടു കിടക്കുന്നു. കുറെ കാലമായി ദഹിക്കാതെ മനസ്സില്‍ കിടന്ന ഒരു ഓര്‍മ ഇന്നലത്തെ മദ്യം കലര്‍ന്ന  ചര്‍ദ്ദിയിലൂടെ പുറത്തു വന്നിരിക്കുന്നു 
          എനിക്ക് ആ old age home താല്‍ക്കാലികമായുള്ള ഭക്ഷണ ശാല ആയിരുന്നു, ഒരാഴ്ച്ചകാലം എനിക്ക് മൂന്നുനേരമും ഭക്ഷണം തന്ന സ്ഥലം. ആദ്യ ദിവസം ഞാന്‍ അവിടെ കേറി ചെന്നത് ഇപ്പോഴും ഓര്‍ക്കുന്നു. എത്ര മുറികള്‍ ഉണ്ടന്നോ എത്ര ആളുകള്‍ ഉണ്ടന്നോ എനിക്കറിയില്ല. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലതാകപെട്ട കുറെ നിഴല്‍ രൂപങ്ങള്‍ , മനുഷ്യ പ്രതിമകള്‍ . ആരോടും പരാതിയില്ലാതെ മുഖം മുഴുവന്‍ നിര്‍വികാരതയുടെ ചായം തേച്ചു പിടിപ്പിച്ചവര്‍ 
         കുറേ പേരുടെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല , എന്നും എനിക്ക് വാതില്‍ തുറന്നു തന്ന ഒരു സ്ത്രീ , കാലിനു സ്വാധീനം കുറവുണ്ട് എന്നാലും ആ നീണ്ട വരാന്ത മുഴുവനും തന്റെ സ്വപ്ന ഭാരങ്ങള്‍ മുഴുവനും ആ കാലില്‍ തൂക്കിയിട്ട് രാവിലെ മുതല്‍ രാത്രി വരെ നടന്നു കൊണ്ടേയിരിക്കും , ഒരിക്കല്‍ ഞാന്‍ അവരോടു ചോദിച്ചു എന്തിനാ വയ്യാത്ത കാലുമായി ഇങ്ങനെ നടക്കുന്നത് , ഒന്ന് ചിരിച്ചു കൊണ്ട് അവര്‍ എന്നോട് പറഞ്ഞു "മോന്‍ പുറത്തു പോകുമ്പോള്‍ സൂക്ഷിക്കണം ഈ വീടിനു ചുറ്റും പിശാചുക്കളാണ്",  വീണ്ടും അവര്‍ നടന്നു കൊണ്ടേ ഇരുന്നു.
             കുറച്ചുപേര്‍ എപ്പോഴും ടി വി യുടെ മുന്പില്‍, സ്ക്രീനില്‍ ചലിക്കുന്ന ചിത്രങ്ങുളുടെ ഭംഗിയൊന്നും അവരുടെ മുഖത്തില്ല , സ്വന്തം ജീവിതത്തിലെ അനുഭവങ്ങള്‍ മാത്രമായിരിക്കാം അവരുടെ മനസ്സില്‍ . അപ്പോള്‍ ഒരു മണിയടി ശബ്ദം ക്ലോക്കില്‍ അല്ല കിച്ചനില്‍ നിന്നാണ്, അവര്‍ ടി വി ഓഫാക്കി വരിവരിയായി നടന്നു ഭക്ഷണം കഴിക്കാനായി . പഴകിയ മണിയടിയുടെ പുറകില്‍ ഒരു അസ്വാതത്ര്യതിന്റെ ചങ്ങല 
            ഇനി കുറച്ചുപേര്‍ ദിവസം മാറിവന്ന പത്രത്താളുകള്‍ വായിക്കുന്നു. പഴകിയ വാര്‍ത്തകളിലും ഒരു പുതുമയുണ്ട് എന്ന് എനിക്കന്നു മനസിലായി. ഇന്ന് ഹര്‍ത്താല്‍ ആണന്നു ഞാന്‍ പറഞ്ഞപ്പോള്‍ , കഴിഞ്ഞ മാസം ഇലക്ഷന്‍ നടന്നതും പുതിയ മന്ത്രിസഭ അധികാരം ഏറ്റതും അറിയാതെ അവര്‍ പഴയ മുഖ്യമത്രിയെ കുറ്റം പറയുന്നു, നമ്മുടെയെല്ലാം രാഷ്ട്രീയ വിശകലനങ്ങള്‍ അവര്‍ക്ക് മുന്നില്‍ എത്ര ചെറുതാണ് 
        ചിലര്‍ മരണം പോലും കയരിവരാത്ത ഇരുണ്ട മുറികളില്‍ അസുഖങ്ങളോട് മല്ലിടുന്നു. രാത്രിയും പകലും പോലും തിരിച്ചറിയാന്‍ പറ്റാത്തവര്‍, ഒരു മുറിയില്‍ നിന്നും ഒരു ചോദ്യം "സമയമെന്തായി" ഞാന്‍ പറഞ്ഞു ൮ മണി , അപ്പോള്‍ മറുചോദ്യം "രാത്രിയോ പകലോ" കയ്യില്‍ കെട്ടിയ വാച്ചിന്റെ സൂചികള്‍ പോലും പുറകോട്ട് ഓടുന്നതായി എനിക്ക് തോന്നി 
         ഞാന്‍ കണ്ടറിയാത്ത , കേട്ട് അറിയാത്ത ഇനിയും കുറേപേര്‍ ആ വീട്ടിലുണ്ട് , ഭാവനയുടെ താക്കോല്‍ കളഞ്ഞു പോയത് കൊണ്ട് അവയെല്ലാം അപൂര്‍ണങ്ങളാണ്
          തിരിച്ച് മുറ്റത്ത്‌ ഇറങ്ങിയപ്പോഴാണ് ഞാന്‍ ശ്രദ്ധിക്കുന്നത് അവിടെ മുറ്റത്ത്‌ ഒരു ശവകല്ലറ , ചുറ്റും കുറെ പൂക്കള്‍ വെള്ളയും ചുവപ്പും കലര്ന്നവ , പിന്നീടെപ്പോഴോ ആരോ പറഞ്ഞു കേട്ടു ആ old age home തുടങ്ങിയ ഒരു അച്ഛന്റെ ശവകല്ലറ ആണന്നു എന്ന് 
            എന്തായാലും ഒരു ചെറിയ ചാറ്റല്‍ മഴയില്‍ ഞാന്‍ അവിടെ നിന്ന് തിരിച്ച് നടന്നപ്പോള്‍ ആ ശവകല്ലരയുടെ മുകളില്‍ ഒരു നീതിപീഠം , വാദിക്കും , പ്രതിക്കും , ജഡ്ജിക്കും ഒരേ മുഖം ഒരേ ഭാവം . പ്രതികളെല്ലാം കണ്ണ് കെട്ടി വായ്‌ മൂടി തല കുനിച്ചു നില്‍ക്കുന്നു . കുറെ മനുഷ്യ പ്രതിമകള്‍ , ആ നീതി പീഠം അവിടെ താമസിക്കുന്നവരുടെ മനസിലാണ് ഉയര്‍ന്നു വന്നിരിക്കുന്നത് 
              കാഴ്ച്ചയില്‍ നിന്ന് അത് മങ്ങി , കാഴ്ച്ചയില്‍നുന്നു മങ്ങിയെതെല്ലാം ഓര്‍മയുടെ ഭാഗമായി മാറും , വെറും ഓര്‍മ മാത്രം . കാലഹരണപെട്ട നീധിക്കുവേണ്ടി മനസ്സ് തിരയുംബോഴും ബാക്കിയായത് ഇന്നലെ കുടിച്ച മദ്യത്തിന്റെ  തല വേദന മാത്രം   



                                                              വിപിന്‍ വില്‍‌സണ്‍

Wednesday, July 13, 2011

തനിയാവർത്തനം

വാചാലനായ പ്രണയം
പറഞ്ഞു തീരാത്ത ഒരു ക്ലീഷ ആണു
ഇന്നവൻ മരണത്തിനു കാവലിരിക്കുന്നു
ശവകല്ലറയിൽ
ഒരു തുള്ളി കണ്ണുനീർ
ചുവന്ന പൂവ്
സമാധിയിൽ
വിലാപകാവ്യം പാടുന്നതു
ഒരു പെലിക്കൻ
ഒറ്റകാലിൽ നിന്നുകൊണ്ട്
അവസാന തുള്ളി രക്തവും
ധാനം ചെയ്യുന്നു
പ്രണയം വീണ്ടും വാചാലനാകുന്നു

Sunday, March 6, 2011

FROM ZERO TO INFINITY




Yesterday I found a wrong with in us
Our ages are not correct
We are counting it from zero to a definite number
That is the day we pip out from this world
But truth is something else
Actually it should from zero to infinity
How it is possible, I will tell that
A premonitory sign, Samuel 28:15
Generating some intoxication
My mad mind is entice me into a stigma
Unfolding the real atheism
Who are really leading this world?
Hume beings or souls
Numerical data is saying
Souls are in more number
Who can give the correct answer?
Chatter is out daring the silence
We can conclude that 
Birth is not a start of our life
Our age is counting after our death
From zero to infinity


Friday, February 4, 2011

after a futile smile..



i dont know what to write
after a cypher
a big silence
over my trance
a bird is singing
an elegy
no more tear
my soul is laughing
after all
i started to write a poem
a poem about
A MAD MAN

Sunday, January 30, 2011

ശരിയും തെറ്റും


ഇവിടെ
ശരിയൊന്നേ​‍ാ
തെറ്റന്നൊ
ഉള്ള
സ്വരങ്ങലില്ല
ഉള്ളതു
ചിലപ്പൊൾ ശരിയും
ചിലപ്പൊൾ തെറ്റും
മാറി മാറി
കടമെടുക്കുന്ന
വലിയൊരു
അപസ്വരം മാത്രം

Wednesday, January 26, 2011

പറയാതെ വയ്യ




ഇന്നലെ
ഒരു ഫോൺ കൊളിൽ
തലവേദന തൂങ്ങികിടന്നതും
നിന്നുപൊയ ചില നിമിഷങ്ങളിൽ
ഓർമ്മ വരുന്നതിനുമുൻപേ
കണ്ണൂ തുളച്ചൂ ചാടിയ കണ്ണുനീർ തുള്ളികൾ
പിന്നെ കറൂത്ത രാവിൽ
സർപ്പ ഗന്തിയായി കിനാക്കൾ കൂട്ടു കിടന്നതും
രവിലെ പതിഞ്ഞ കാൽ വെപ്പിൽ
മനം പുരട്ടുന്ന ഓർമകൾ ചർദ്ദിയായി
പുറത്തുവന്നതും
പകൽ മുഴുവനും പാഴ്‌ ചെയ്തികൾ
തിന്നു തീർത്തതും
ഇന്നു
വീണ്ടും ഒരു ഫോൺ കൊളിൽ
പുതിയ പ്രതീക്ഷകൾ നെയ്തതും
ഒരു ശരം കൊണ്ടൂ
ചിരിയുടെ നൂറു സ്രേണികൾ കയറിയതും
തലയണക്കടിയിൽ സ്വപ്നങ്ങൾ
ചീകിവെച്ചതും
രാവിലെ തണുത്ത വെള്ളത്തിൽ
കപടമായ ചായം തേച്ചു
പകൽ മുഴുവൻ
ഹസ്യ നാടകം ആടിയതും
നാളെ
വീണ്ടുമൊരു ഒരു ഫോൺ കൊൾ
അതിനു മുകളിൽ ഒരു ജീവിതം
പക്ഷെ ഉറപ്പു ഒന്നുമാത്രം
ഞാൻ ഞാനായി ജനിച്ച്‌,
ജീവിച്ചൂ മരിക്കുമെന്ന സത്യം



Saturday, January 15, 2011

SIGNATURE OF DESTINY


SIGNATURE OF DESTINY

What is my destiny? A Fay
It haunts me every night, rather day
It speaks me every morning
It makes me cry every twilight.
Even I don’t know what it is
Yet I cannot find answer to my own destiny
I oblivion about one boon that I got yesterday
I can see the signature of my destiny in my dreams
So I afraid to go for a sleep now, my destiny
I am searching for forgetfulness to fill my brain.
My destiny suddenly comes into light,
When I was near to end of my life
It was at point I become aware that
My task throughout my life was my destiny
All the past days I wasn’t contact with my destiny
Is nothing else lack of understanding
Destiny beckons at me with these words
“If you don’t know the meaning of destiny,
Just see the imprinted words on your deeds
That is your destiny,
The signature of destiny”

                                                                                    Vipin wilson